മിഖ്ദാദു ബ്നു അല്‍ അസ്വദ് (റ) ; താരാപഥത്തിലെ വെള്ളി നക്ഷത്രം

കെ.കെ സിദ്ദീഖ് വേളം

തിരുനബി  (സ്വ) യുടെ സ്വഹാബി പ്രമുഖരില്‍ പ്രധാനിയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരില്‍ ഒരാളുമായിരുന്നു മിഖ്ദാദു ബിന്‍ അല്‍ അസ്വദ് (റ). മക്കക്കാരനല്ലായിരുന്നിട്ടു പോലും ഇസ്ലാമിന്‍റെ ശൈശവ ദശയില്‍ തന്നെ അതിനെ പുല്‍കാന്‍ ഭാഗ്യം ലഭിക്കുകയും മരണം വരെ ദീനിനുവേണ്ടി സ്തുത്യര്‍ഹമായ സേവനമര്‍പ്പിക്കുകയും ചെയ്ത മിഖ്ദാദ് (റ) വിന്‍റെ വിശുദ്ധജീവിതം വിശ്വാസി സമൂഹത്തിന് എന്നും ആവേശവും മാതൃകയുമാണ്. തിരുനബി  (സ്വ) യുടെ സ്വഹാബി പ്രമുഖരില്‍ പ്രധാനിയും ആദ്യമായി ഇസ്ലാം സ്വീകരിച്ച ഏഴുപേരില്‍ ഒരാളുമായിരുന്നു മിഖ്ദാദു ബിന്‍ അല്‍ അസ്വദ് (റ). മക്കക്കാരനല്ലായിരുന്നിട്ടു പോലും ഇസ്ലാമിന്‍റെ ശൈശവ ദശയില്‍ തന്നെ അതിനെ പുല്‍കാന്‍ ഭാഗ്യം ലഭിക്കുകയും മരണം വരെ ദീനിനുവേണ്ടി സ്തുത്യര്‍ഹമായ സേവനമര്‍പ്പിക്കുകയും ചെയ്ത മിഖ്ദാദ് (റ) വിന്‍റെ വിശുദ്ധജീവിതം വിശ്വാസി സമൂഹത്തിന് എന്നും ആവേശവും മാതൃകയുമാണ്.
ഹളര്‍മൗത്തിലെ സാധാരണക്കാരനായ അംറ് എന്നവരുടെ പുത്രനായിട്ടാണ് മിഖ്ദാദ് (റ) ജനിച്ചത്. യുവത്വകാലത്ത് സമപ്രായക്കാരനുമായുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് തന്‍റെ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹം മക്കയിലേക്ക് നാടുവിടുകയായിരുന്നു. തുടര്‍ന്ന് മക്കയിലെ ഖുറൈശി പ്രമുഖനായ അസ്വദിന്‍റെ ദത്തുപുത്രനായി തീര്‍ന്ന അദ്ദേഹം ഇബ്നുല്‍ അസ്വദ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മക്കയില്‍ ഇസ്ലാമിന്‍റെ പ്രഭ പരക്കാന്‍ തുടങ്ങിയ കാലത്തു തന്നെ ദീന്‍സ്വീകരിച്ചതിനാല്‍ ഖുറൈശികളില്‍ നിന്നും ഒരുപാട് മര്‍ദ്ദനങ്ങളും പീഢനങ്ങളും മിഖ്ദാദ് (റ)ന് ഏറ്റു വാങ്ങേണ്ടിവന്നു. ഒരു വേള ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹം അബ്സീനിയയിലേക്കു പാലായനം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം മദീനയില്‍ ഇസ്ലാം സുരക്ഷിതമായപ്പോള്‍ അബ്സീനിയയിലെ തന്‍റെ സഹമുസ്ലിം അഭയാര്‍ത്ഥികള്‍ക്കൊപ്പം  അദ്ദേഹവും മദീനയിലേക്കുവന്നു.

മിഖ്ദാദ് (റ) വിവാഹിതനാവുന്നു  ഒരിക്കല്‍ മിഖ്ദാദ് (റ) തിരുനബി (സ്വ)യുടെ സ്വഹാബികളില്‍  പ്രമുഖനും ധനികനുമായ അബ്ദുറഹ്മാനു ബ്നു ഔഫ് (റ) വും ഒന്നിച്ചൊരിടത്തിരിക്കുകയായിരുന്നു. തദവസരം ഇബ്നു  ഔഫ് (റ) മിഖ്ദാദ് (റ) വിനോടായി ചോദിച്ചു; ‘നീ എന്തു കൊണ്ട് വിവാഹം കഴിക്കുന്നില്ല….? “നിന്‍റെ സഹോദരിയെ എന്തുകൊണ്ട് നീ എനിക്ക് വിവാഹം കഴിപ്പിച്ചുതരുന്നില്ല……?  ‘മിഖ്ദാദ് (റ) പ്രതികരിച്ചു.
തന്‍റെ സഹോദരിയെ വിവാഹം അന്വേഷിച്ചത് പക്ഷേ ഇബ്നു ഔഫ് (റ) വിന് അത്രരസിച്ചില്ല. അതിലുള്ള നീരസം അദ്ദേഹം മിഖ്ദാദ് (റ) വിനോട് തുറന്നുപ്രകടിപ്പിക്കുകതന്നെ ചെയ്തു. തന്നെപോലുള്ള കുബേരന്‍മാരുടെ സഹോദരിമാര്‍ക്ക് നിന്നെപോലുള്ള പാവങ്ങള്‍ യോജിക്കില്ലെന്നായിരുന്നു ഇബ്നുഔഫ് (റ) വിന്‍റെ പ്രതികരണം. ‘പാവപ്പെട്ടവന്‍റെയോ…പണക്കാരന്‍റെയോ…ഉയര്‍ന്നവന്‍റെയോ… താഴ്ന്നവന്‍റെയോ…ഇടയില്‍ ഇസ്ലാം ഒരിക്കലും  വിവേചനം കല്‍പ്പിക്കുന്നില്ല… چ പെടുന്നനെ മിഖ്ദാദ് (റ) തുറന്നടിച്ചു.
തന്‍റെ വിവാഹന്യേഷത്തോട് ഇബ്നു ഔഫ് (റ) എന്തു കൊണ്ടാണ് വിമുഖത കാണിക്കുന്നതെന്ന ചിന്ത മിഖ്ദാദ് (റ) വിനെ പിടികൂടി. അവസാനം അദ്ദേഹം നേരെ തിരുസന്നുധിയില്‍ ചെന്ന് ഇബ്നു ഔഫ് (റ) വുമായുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം തിരുനബി (സ്വ) മിഖ്ദാദ് (റ) വിനോടായി പറഞ്ഞു:’ നിനക്ക് യോജിച്ച വേരെ ഒരാളെ ഞാന്‍ കണ്ടെത്തിത്തരാം…’ മിഖ്ദാദ് (റ) ന് ആശ്വാസമായി. താമസിയാതെ മിഖ്ദാദും നബി (സ്വ) യുടെ അമ്മാവന്‍റെ മകളായ ‘ദിഹിബ’ തമ്മിലുള്ള വിവാഹം നടന്നു.  നബി(സ്വ) യുടെ മാതൃസഹോദരന്‍റെ മകളെ വിവാഹം ചെയ്‌തതോടെ മിഖ്‌ദാദ്‌ ്‌(റ)വിന്‌ സമൂഹത്തില്‍ വലിയ ആദരവ് ലഭിക്കുകയും ചെയ്‌തു.
തിരുനബി (സ്വ) യും മിഖ്‌ദാദ് (റ) വും
മിഖ്ദാദ് (റ)  വിന്‍റെ നിഷ്കളങ്കതയും ദീ നിയായ കാര്യങ്ങളിലുള്ള അത്യുത്സാഹവും തിരുനബി (സ്വ) യുടെ ഹൃദയത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനം നേടിക്കൊടുത്തു. തന്‍റെ അമ്മാവന്‍റെ മകളെ അദ്ദേഹത്തിന് വിവാഹം കഴിപ്പിച്ചു കൊടുത്തതു പോലും മിഖ്ദാദ് (റ) നോട് നബി(സ്വ)ക്കുണ്ടായിരുന്ന ആ വലിയ ആത്മബന്ധം കൊണ്ടുതന്നെയായിരുന്നു. അല്ലാഹുവിനാല്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് തിരുനബി (സ്വ) അറിയിപ്പു ലഭിച്ച നാലു സ്വഹാബികളില്‍ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം.

താരതമ്യേന നീളമുള്ള ശരീരുപ്രകൃതിയുള്ള വ്യക്തിയും ആരോഗ്യദൃഢഗാര്‍ത്തനുമായിരുന്നു മിഖ്‌ദാദ്‌ (റ). ധീരനായ പോരാളിയും സമര്‍ത്ഥനായ കുതിരസവാരിക്കാരനുമായിരുന്നു. തനിക്ക്‌ അല്ലാഹു നല്‍കിയ കഴിവുകള്‍ പൂര്‍ണ്ണമായും ദൈവമാര്‍ഗ്ഗത്തില്‍ സമര്‍പ്പിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ബദ്ധ ശ്രദ്ധനായി.

ബദര്‍യുദ്ധം ആഗതമായ സമയത്ത് തിരുനബി(സ്വ) തന്‍റെ അനുചരډാരോട് യുദ്ധത്തിനു വേണ്ടി തയ്യാറാവാനും അതിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുവാനും അഭ്യര്‍ത്തിച്ചു. മദീനയില്‍ തിരുനബി (സ്വ)വിളിച്ചുകൂട്ടിയ ആ സദസ്സില്‍ വെച്ച് സ്വഹാബികളെല്ലാം യുദ്ധത്തിനു വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും ഉറപ്പു നല്‍കി.

ഉടന്‍ ആ സദസ്സിലുണ്ടായിരുന്ന മിഖ്ദാദ് (റ) എഴുനേറ്റുനിന്നുകൊണ്ട് പറഞ്ഞു: ‘ അല്ലാഹുവാണെ സത്യം……! നബിയെ അങ്ങ് ലോകത്തിന്‍റെ ഏത് ഭാഗത്തായാലും ഞങ്ങള്‍ നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും … അങ്ങ് ഉയര്‍ത്തിപ്പിടിക്കുന്ന പതാകക്കുകീഴില്‍ അണിനിരന്ന് ദീനിനുവേണ്ടി പോരാടുകയും ചെയ്യും….’ മിഖ്ദാദ് (റ) വിന്‍റെ ആര്‍ജ്ജവത്തോടെയുള്ള പ്രഖ്യാപനം നബി(സ്വ) ക്ക് ഇഷ്ടപ്പെടുകയും  തിരുദൂദര്‍(സ്വ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. കുതിര സവാരിയില്‍ പ്രാഗത്ഭ്യം തെളിയിച്ച മിഖ്ദാദ് (റ) ബദര്‍ യുദ്ധത്തില്‍ തന്‍റെ റോള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. വിശുദ്ധ ദീനിന്‍റെ പ്രതിരോധത്തിന് വേണ്ടി നടന്ന മറ്റു യുദ്ധങ്ങളിലും ആ ധീര വ്യക്തിത്വം സ്തുത്യാര്‍ഹമായ പോരാട്ടം തന്നെ കാഴ്ച്ച വെച്ചു.

 

ഈജിപ്തിലെ പടയോട്ടം തിരുദൂദര്‍ (സ്വ) യുടെ വഫാത്തിനു ശേഷമുള്ള പടയോട്ടങ്ങളിലും മിഖ്ദാദ് (റ) വളരെ സജീവമായി പങ്കെടുത്തു. ഉമര്‍ (റ) വിന്‍റെ കാലത്ത് ഈജിപ്ത് പിടിച്ചടക്കിയ അംറുബ്നുല്‍ ആസ്വ്(റ) കുറച്ചുകൂടി സൈനികരെ ആവ്ശ്യപ്പെട്ടു കൊണ്ട് ഖലീഫയായ ഉമര്‍(റ) കത്തെഴുതി. കത്തുകിട്ടിയ ഉടന്‍ തന്നെ ഉമര്‍(റ) നാല് ബറ്റാലിയനുകളിലായി  നാലായിരം സൈനികരെ ഈജിപ്തിലേക്കു പറഞ്ഞയച്ചു. അതിലൊരു ബറ്റാലിയന്‍റെ ജനറല്‍ മിഖ്ദാദ് (റ) വായിരുന്നു. താന്‍ അയച്ച നാല് ബറ്റാലിയനുകളിലെ ജനറല്‍മാരെ കുറിച്ചും ഉമര്‍ (റ) അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട് അംറുബ്നുല്‍ ആസ്വിന് എഴുതി : ‘ഓരോന്നിലും ആയിരം പേര്‍ ഉള്‍ക്കൊന്ന നാല് ബറ്റാലിയന്‍ സൈനികരെ ഞാന്‍ അയച്ചിട്ടുണ്ട്. അതില്‍ ഓരോ ബറ്റാലിയനും സമര്‍ത്ഥരായ ജനറല്‍മാരുടെ കീഴിലാണ്. അവര്‍ സുബൈറു ബ്നുല്‍ അവ്വാമും, മിഖ്ദാദ് ബ്നുല്‍ അസ്വദും , ഉബാദ്ത്ത് ബ്നു സാബിത്തും, മുസ്ലിമ ബിന്‍ മുഖല്ലദുമാണ്. നിങ്ങളുടെ ആവിശ്യങ്ങള്‍ക്കുള്ള പന്ത്രണ്ടായിരം സൈനികരെ  ഞാന്‍ ഇതിനകം തന്നെ അയച്ചു തന്നിട്ടുണ്ട്’ അങ്ങനെ  മിഖ്ദാദ് (റ)വിന്‍റെ ബറ്റാലിയന്‍ അടങ്ങുന്ന സൈന്യം ഈജിപ്തിലെത്തുകയും  അവിടം മുഴുവന്‍ ഇസ്ലാമിന്‍റെ കുടക്കീഴിലാക്കുന്നതില്‍ അവര്‍ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു.
വഫാത്ത് 70 വയസ്സുണ്ടായിരുന്ന മിഖ്ദാദ് (റ) അവസാന കാല ജീവിതം വളരെ ശാന്തമായിരുന്നു. എങ്കിലും വയസ്സുകാലത്തും അര്‍പ്പിതമനസ്സോടെ ദീനിനു വേണ്ടി സേവനം ചെയ്യുന്നതില്‍ അദ്ദേഹം ഉത്സാഹം കാണിച്ചു. മുത്ത് നബി (സ്വ)യുടെ അടുത്ത അനുയായി ആയിരുന്നതിനാല്‍ ഖുര്‍ആനിലും ഹദീസിലും അഘാത പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സായാഹ്നങ്ങളിലും മറ്റും അത് ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ സമയം കണ്ടെത്തിയിരുന്നു. ഹിജ്റ 33-ല്‍ ആ മഹാനായ സ്വഹാബീ വര്യന്‍ മദീനയില്‍ ദിവംഗതനായി. അവിടെ തന്നെ മറമാടുകയും ചെയ്തു. അല്ലാഹു മഹാനവര്‍ക്കൊപ്പം നമ്മെയും അവന്‍റെ സുഖലോക സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ- ആമീന്‍

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*