നബിയേ സന്ദേശമാണ് തിരു ജീവിതം.

റാഫി ഒറ്റപ്പാലം

”നിങ്ങളില്‍ നി്ന്ന് തയെുള്ള, നിങ്ങള്‍ക്ക് ഭവിക്കു ബുദ്ധിമുട്ട്’് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യു ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്റെ വഴിയില്‍ തന്റെ ഉത്തരവാദിത്വ നിര്‍വ്വഹണം കാര്യക്ഷമമാക്കിയിരുു. മൊഴിയുതും പ്രവര്‍ത്തിക്കുതുമെല്ലാം നിഷ്‌കളങ്കതയിലൂന്നിയ രീതിയായിരുന്നു . സഹജീവി സ്‌നേഹവും, ആര്‍ദ്രതയും മുഖമുദ്രയാക്കിയ നബി തങ്ങളുടെ ജീവിതം മാലോകര്‍ക്കെന്നും ആവേശവും മാതൃകാപരവുമാണ്’. അതുകൊണ്ട് തന്നെ ചരിത്രം പുകഴ്ത്തിക്കൊണ്ടിരിക്കുന്നു തിരു നബി ചരിതം വായിക്കപ്പെടേണ്ടതുണ്ട്. കേവലമൊരു ജീവിതം ജീവിച്ചു തീര്‍ത്ത നായകനെ കുറിച്ചല്ല ഇവിടെ ചര്‍ച്ച, മറിച്ച്, തന്റെ ജീവിതം സന്ദേശമാക്കി മാറ്റി, മാനവിക വ്യവസ്ഥിതിയുടെ സംസ്ഥാപനം സാധ്യമാക്കിയ തിരു നബി (സ)യുടെ ജീവിതം സര്‍വ്വതല സ്പര്‍ശിയാകുമ്പോള്‍ ചര്‍ച്ചകള്‍ സജീവമാകേണ്ടതുണ്ട്.
അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുു തിരു നബി (സ്വ). പരിശുദ്ധ ദീനിന്റെ സല്‍സരണികള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ നിയുക്തരായ റസൂല്‍(സ്വ) ലോകത്തിനെും പ്രകാശമായിരുന്നു .

പ്രാകശ കിരണങ്ങള്‍ ലോകത്തിനാകമാനം ചൊരിഞ്ഞ് നല്‍കിയ തിരുനബി (സ്വ) അജ്ഞതകളെ അറിവെന്ന പരിചകൊണ്ട് വിപാടനം ചെയ്തത് ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ റോളിലായിരുന്നു. ലഹരിയും, ലൈംഗീകാതിക്രമങ്ങളും സ്ഥിര പ്രതിഷ്ഠനേടിയ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ ആചാരങ്ങളായി മാറി. മാനുഷിക പരിഗണന അവഗണനയുടെ സ്വരങ്ങളായി രൂപപ്പെടുമ്പോള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട്ത് സ്ത്രീ സമൂഹമായിരുന്നു. ഈ സാഹചര്യത്തില്‍ പരിശുദ്ധ ദീനിന്റെ ധ്വജവാഹകരായ തിരു നബി (സ്വ) ആ ദീനിന്റെ അന്തസത്തയെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത് തീര്‍ത്തും തന്റെ സല്‍ പ്രവര്‍ത്തനങ്ങളിലൂടെയായിരുു. സത്യവും ധര്‍മ്മവും നീതിയും കാരുണ്യവുമെല്ലാം അവിടുത്തെ ജീവിതത്തില്‍ സ്ഫുരിക്കുത് സ്വഹാബത്തുകള്‍ക്ക് തെളിഞ്ഞു കാണാമായിരുന്നു.
തിരുനബി(സ്വ)യുടെ ഒളിവ് സത്യ ദീനിന് പ്രകാശം പരത്തി. ആ ദീനിന്റെ അനുധാവകര്‍ക്കും പ്രകാശം ചൊരിഞ്ഞു. സസ്യ ജന്തുക്കള്‍തീതമായും ആ പ്രകാശ കിരണങ്ങള്‍ ലോകത്ത് പരപ്പോള്‍ ഇരുളുകള്‍ അക ന്നു പോയിയെതാണ് യാഥാര്‍ത്ഥ്യം.

തിരുനബി(സ്വ)യുടെ അധരങ്ങള്‍ മൊഴിയുതെല്ലാം ഇലാഹീ സന്ദേശത്തിന്റെ വചനപ്പൊരുളുകളായിരുു. അല്ലാഹു തആല തന്നെ പറയുന്നു: ”അദ്ദേഹം തിഷ്ടപ്രകാരം സംസാരിക്കു ന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു”. നബി തങ്ങളുടെ സ്വഭാവ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഓണ് കരുണ കാണിക്കല്‍. റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസന് കാരുണ്യത്തിന്റെ ഒരു കലവറ തന്നെ അല്ലാഹു ഒരുക്കിക്കൊടുത്തിരുന്നു. കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയായിരു ന്നു നബി ജീവിതമെ ന്ന് അവിടുത്തെ ചരിത്രങ്ങള്‍ നമ്മോട് പറഞ്ഞുതരുന്നുണ്ട്.

ആരാധനയില്‍ പോലും റഹ്‌മത്ത് അനിവാര്യമാണൊയിരുന്നു അവിടുത്തെ നിര്‍ബന്ധം. റഹ്‌മത്തിനോട് പുറംതിരിഞ്ഞുകൊണ്ടുള്ള ആരാധനകളൊക്കെയും അവിടുന്ന് നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്. റസൂലിന്റെ കൂടെ യാത്ര ചെയ്തിരുന്ന നോമ്പുകാരായ അനുചര വൃന്ദത്തോട് യാത്രയില്‍ നോമ്പ് നോല്‍ക്കരുതെന്ന നിര്‍ദ്ദേശം മുന്നില്‍ വെച്ചുകൊടുക്കുമ്പോള്‍ അവിടെ വെളിവാകുത് ശരീരത്തോട് ഒരു മനുഷ്യന്‍ നീതി കാണിക്കണമെന്നും കാരുണ്യം പ്രകടിപ്പിക്കണമെന്നുമാണ്. അങ്ങനെയല്ലെിരിക്കെ അത്തരം ആരാധനകള്‍ ചെയ്യുതില്‍ അര്‍ത്ഥമില്ലെന്നാണ് നബി ഭാഷ്യം. ഇത്തരം കാരുണ്യത്തിന് പ്രാധാന്യം നല്‍കിയുള്ള ജീവത നയമായിരുന്നു അവിടത്തേത്. തന്റെ അടുക്കല്‍ വരു അനുചരന്മാരോട് നല്‍കിയത് പോലും കാരുണ്യത്തിന്റെ വചസ്സുകളായിരുു. അവിടുത്തെ അരികില്‍ ബൈഅത്ത് ചെയ്യാനും യുദ്ധം ചെയ്യാനും തുടങ്ങിയ ആഗ്രഹങ്ങളുമായി വരുവരോട് പറഞ്ഞത് അവരുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരോട് സഹവാസം ഉറപ്പിക്കാനായിരുന്നു അവരോടുള്ള നന്മകള്‍ ജിഹാദും, ഹജ്ജും, ഉംറയും നിര്‍വ്വഹിച്ചതു പോലെയുള്ള ആരാധനകള്‍ക്ക് ലഭിക്കു പ്രതിഫലം കരസ്ഥമാകുമെ് ഹദീസുകളില്‍ കാണാം. സത്യദീനിന്റെ സന്ദേശങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനുള്ള ജിഹാദിനേക്കാള്‍ മാതാപിതാക്കളോടുള്ള സഹവാസം സുദൃഢമാക്കലിനാലും അവരോട് നന്മ ചെയ്യുതിലൂടെയുമാണ് ഒരാളുടെ കാരുണ്യത്തിന് പൂര്‍ത്തീകരണം സാധ്യമാകുതെന്ന് റസൂല്‍ (സ്വ) പ്രതിവതിച്ചിട്ടുണ്ട്. ഇങ്ങനെ നബി തങ്ങള്‍ കല്‍പിച്ചതും പ്രവര്‍ത്തിച്ചതുമായ റഹ്‌മത്തിന്റെ മേഖലകള്‍ അതിവിശാലമാണ്.
കാരുണ്യ നബിയുടെ ഇടപെടലുകള്‍ മാനവിക ഐക്യം സാധ്യമാക്കുകയാണിവിടെ.

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു സകല മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും കരുണ ചെയ്യുന്നവനാണ്. ഒരു അടിമ തെറ്റു ചെയ്ത് അവന്‍ ഖേദിച്ചു മടങ്ങുമ്പോള്‍ അല്ലാഹു സന്തോഷിക്കും. അങ്ങനെ റബ്ബിന്റെ കാരുണ്യത്താലുള്ള തിരുനോട്ടങ്ങള്‍ ഭൂമിയിലേക്കിറങ്ങുമ്പോള്‍ ഓരോ വിശ്വാസിക്കും അത് ഇലാഹീ അനുരാഗത്തിന്റെ കരുതല്‍ ഉണ്ടാക്കിത്തീര്‍ക്കും. ഇങ്ങനെ അടിമകളോട് പൊറുത്തുകൊടുത്തു കൊണ്ട് കാരുണ്യം കാണിക്കുന്ന സംഭവങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ നിന്നും കാണാന്‍ സാധിക്കും. അപ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കാതിരിക്കലാണ് വേണ്ടത്. റബ്ബിന്റെ കാരുണ്യത്തില്‍ പ്രതീക്ഷ വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാവണം ജീവിതത്തില്‍ വേണ്ടത്.

തിരുനബി(സ്വ)യുടെ കാരുണ്യത്തിന്റെ അര്‍ത്ഥ തലങ്ങള്‍ തികച്ചും വ്യതിരിക്തമായിരുന്നു. ചതിയുടെയും വഞ്ചനയുടെയും തീച്ചൂളയില്‍ ജീവിച്ച സമുദായത്തിന് സത്യത്തിന്റെ പാന്താവ് കാണിച്ചുകൊടുക്കാന്‍ ആ കാരുണ്യവാനായ നബിക്ക് സാധിച്ചിരുന്നു. യഥാര്‍ത്ഥമായ സ്‌നേഹവും അനുകമ്പയും സേവനങ്ങളുമാണ് കാരുണ്യത്തിന്റെ മേഖലയില്‍ വരുന്നതെന്ന് പഠിപ്പിക്കാനായിരുന്നു നബി തങ്ങള്‍ പരിശ്രമിച്ചത്. ഇവകള്‍ പ്രാവര്‍ത്തികമാക്കലോടു കൂടെയാണ് ശിഥിലീകരണങ്ങള്‍ക്ക് വേദിയാവുന്ന ബന്ധങ്ങളെ സുകൃതം വിളയുന്ന കുടുംബ ബന്ധമാക്കി സുദൃഢമാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ പാരസ്പര്യ ബന്ധം പുലര്‍ത്തി ജീവിക്കാനായിരുന്നു നബി തങ്ങള്‍ നിരന്തരം പ്രേരിപ്പിച്ചതും നിര്‍ബന്ധിച്ചിരുതും. കുട്ടികളോടും വലിയവരോടും അയല്‍വാസികളോടും മാന്യമായി പെരുമാറുന്ന രീതിശാസ്ത്രം സാമൂഹിക സൗരഭ്യതയുടെ വിളനിലയങ്ങള്‍ക്ക് വേദിയാകുമെന്നതില്‍ സംശയമില്ലല്ലോ..! അയല്‍വാസികള്‍ക്ക് അനന്തര സ്വത്തില്‍ അവകാശമുണ്ടാകുമോ എന്നുപോലും ഭാവിക്കുന്ന തരത്തില്‍ ജിബ്രീല്‍ (അ) എാേട് വസ്വിയ്യത്ത് ചെയ്തുകൊണ്ടേയിരുന്നുവെന്ന് നബി വചനം അയല്‍പക്ക ബന്ധത്തോടുള്ള അവകാശങ്ങളിലേക്കും ബാധ്യതകളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. അയല്‍വാസികളെപ്പോലെ തന്നെ കുടുംബ ബന്ധം, സൗഹൃദ ബന്ധം തുടങ്ങിയ ഊട്ടിയുറപ്പിക്കുന്നതില്‍ നബി തങ്ങളുടെ ശക്തമായ പ്രസ്താവനകളുണ്ട്. ഇത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാവാന്‍ പോകുന്ന പ്രതിഫലങ്ങളെക്കുറിച്ചും അവിടുന്ന് വാചാലരായിട്ടുണ്ട്.

ലോകത്തിന് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ലെന്ന ഖുര്‍ആനിക വചനം എത്രത്തോളം അന്വര്‍ത്ഥമാകുന്നുവെന്ന് നമുക്ക് റസൂല്‍(സ്വ)യുടെ ജീവിതത്തില്‍ നിന്നും വായിച്ചെടുക്കാമല്ലോ. കാരുണ്യത്തിന്റെ കരസ്പര്‍ശങ്ങള്‍ പുണ്യനബിയുടെ ജീവിതത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ അവിടുത്തെ മഹത്വം നാം ഇനിയും മനസ്സിലാക്കേണ്ടതുണ്ട്.

അവിടുത്തെ ജീവിതരീതികളില്‍ പ്രധാനമായും മുറുകെ പിടിച്ചിരുത് ക്ഷമയായിരുന്നു. തന്റെ പ്രബോധന കാലയളവില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചപ്പോഴും മഹത്തായ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ നിന്നും അണുകിട വ്യതിചലിക്കാന്‍ നബി തങ്ങള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ക്ഷമ മുഖമുദ്രയാക്കി മാറ്റിയ നബി തങ്ങള്‍ക്ക് സ്വാബിര്‍ (ക്ഷമാശീലന്‍) എന്ന നാമവും ലഭ്യമായി.

മക്കയില്‍ നിന്നും ജീവിതം നയിക്കുന്ന അവസരത്തില്‍ തിരുനബി(സ്വ)ക്കും അവിടുത്തെ അനുചര വൃന്ദര്‍ക്കും ക്രൂരമായ പീഢനങ്ങള്‍ നേരിട്ടപ്പോള്‍ പ്രതികാരത്തിനു മുതിരാതെ അവര്‍ക്ക് ക്ഷമിക്കുവാനുള്ള ഒരു മനസ്സ് ഒരുക്കിക്കൊടുക്കാന്‍ നബി തങ്ങള്‍ക്കായിട്ടുണ്ട്. നബി തങ്ങള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്ന സാഹചര്യത്തിലും നാഥന്റെ പ്രീതിക്ഷ കാംക്ഷിച്ച് ക്ഷമയെന്ന തന്റെ ജീവിതത്തോട് ചേര്‍ത്തുവെക്കാനും നബി തങ്ങള്‍ക്കായി. മക്കയില്‍ പീഢനം അനുഭവിച്ച അവസരത്തില്‍ തന്റെ കുടുംബക്കാരുടെ അടുത്തു പോയി അവിടെയും വേദനിപ്പിക്കുന്ന സംഭവങ്ങളാണുണ്ടായത്. ചിലര്‍ അവിടുത്തെ പവിത്രമായ ശരീരത്തിലേക്ക് കല്ലെറിഞ്ഞു. അപ്പോള്‍ നാഥന്റെ മാലാഖ ഇറങ്ങിവന്നു ചോദിച്ചു: ‘നബിയെ, അങ്ങയെ വേദനിപ്പിച്ച സമുദായത്തെ നശിപ്പിക്കട്ടെയോ?’ അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: ‘അരുത്, അവര്‍ അജ്ഞരാണ്. അവര്‍ പിന്നീട് സന്മാര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്’.

ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാന്‍ ആവോളം യജ്ഞിച്ച നബി തങ്ങള്‍ തന്റടുത്തേക്ക് വേവലാതിയും പരാതിയും പറയാന്‍ വരുന്ന ആരെയും കൈയ്യൊഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഉറക്കമിളക്കുന്നതും അതിനായി കഠിന യത്‌നം ചെയ്യുന്നതും അവിടുന്ന് ഏറ്റവും വലിയ ഇബാദത്തായി കണ്ടു. ഒരിക്കല്‍ നബി (സ്വ) തങ്ങള്‍ പറയുകയുണ്ടായി: ”ഒരു സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ അവന്റെ കൂടെ നടക്കലാണ് എന്റെ ഈ പള്ളിയില്‍ ഒരു മാസം ഇഅ്തികാഫിരിക്കുതിനേക്കാള്‍ എനിക്ക് പ്രിയങ്കരം”. ഒരാള്‍ പുണ്യ റസൂലിനോട് ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദൂതരേ, ജനങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍ ആരാണ്?” നബി തങ്ങള്‍ പറഞ്ഞു; ”ജനങ്ങള്‍ക്കേറ്റവും ഉപകാരപ്രദമായവനാരോ അവനാണ് അല്ലാഹുവിന് പ്രിയങ്കരന്‍”.
സാമൂഹ്യ പ്രതിബദ്ധതയും സഹകരണ ബോധവും പഠിപ്പിക്കുതാണ് ഈ രണ്ട് ഉദാഹരണങ്ങളും.

About Ahlussunna Online 1171 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*