മുസ്ലിങ്ങള്‍ ലോകത്തിന്ന് ശാസ്ത്രം പറഞ്ഞ് കൊടുത്ത ഒരു കാലമുണ്ടായിരുന്നു

 ഡോ. അഹ്മദ് സിവൈല്‍ 

 ലോകത്ത് നടക്കുന്ന എറ്റവും ഉന്നതമായ നോട്ടങ്ങള്‍ക്കും  കണ്ടു പിടുത്തങ്ങള്‍ക്കുമുള്ള അംഗീകാരമായി നല്‍പെടുന്ന നൊബേല്‍ സമ്മാനം ശാസ്ത്രിയ രംഗത്ത്  ഇതുവരെ രണ്ടു മുസ്ലിംകള്‍ക്കാണ് ലഭിച്ചിട്ടുള്ളത് . ആദ്യം 1979 – ല്‍ ഈജ്പ്തുകാരനായ അഹമ്മദ് സിവൈലിന് ഫിസിക്സുലും  പിന്നീട് 1999ല്‍ മരണപ്പെട്ടു. മുസ്ലിം ലോകത്ത് ശാസ്ത്രിയ രംഗത്ത് നൊബേല്‍ സമ്മാനം ലഭിച്ചു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് അഹമ്മദ്. ഫൈണ്ടൈന്‍ മാഗസിന്‍ അദ്ദേഹവുമായി നടത്തിയ ആഭ്യമുഖ്യത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍

ഇസ്ലാം ശാസ്ത്രവും തമ്മുലുള്ള ബന്ധമാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പ്രചോദനമുള്‍കൊണ്ടാണ് താന്‍ ശാസ്ത്രിയ കണ്ടുപ്പിടത്തങ്ങള്‍ക്ക് മുന്നിട്ടിറങ്ങയതെന്ന് അദ്ദേഹം തുറന്നു പറയുന്നു . ഒപ്പം നിരവധി ശാസ്ത്രിയ കണ്ടുപ്പിടുത്തങ്ങള്‍ക്ക് അടിത്തറ പാകിയ ഇന്നെലകളിലെ മുസ്ലിങ്ങളുടെ പുതു തലമുറ ആ മേഘലയില്‍ ശക്തിയായി തിരിച്ചുവരെണ്ടതിന്‍റെ  അനിവാരിതയെ കുറിച്ചു വ്യക്തമാകുന്നുണ്ട്

ഈയ്യിടെ താങ്കള്‍ ഒരു പത്രത്തിലെഴുതിയൊരു നിരീക്ഷണത്തില്‍വിശുദ്ധ ഖുര്‍ആനിലെ  സൂറത്ത് റഅ്ദിലെ   11ാം സൂക്തമായ”സ്വയം മാറ്റത്തിനു വിധയമാകാത്ത ഒരു  സമൂത്തേയും അല്ലാഹു മാറ്റുകയില്ലെന്ന ആയത്ത്  ഉദ്ധരിക്കുകയുണ്ടായി . യഥാര്‍ത്ഥചന്‍റ എന്തുകൊണ്ടാണ് ഈ ഇലാഹി വചനം താങ്കള്‍ ഉദ്ധരിക്കാന്‍ കാരണം?    

മുസ്ലിങ്ങളുടെ ഇന്നലകളിലേക്ക് നിങ്ങള്‍ കണ്ണോടിച്ചാല്‍ ചിരിത്രത്തില്‍ എത്ര സുന്ദരമായ ഇടപെടലുകളാണ് അവര്‍ നടത്തിയെതെന്ന്  കാണാന്‍ സാധക്കും ജാജ്ജ്വല്ല്യമാനമായ ചരിത്രത്തിനുടമകാളാണ് മുസ്ലിങ്ങള്‍ . ശാസ്ത്രലോകത്തിന്ന് അടിത്തറയിട്ട വിഭാഗമാണവര്‍ ഇതിനൊക്കെ കാരണം അനവര്‍ ഖുര്‍ആന്‍ വാഴിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരുന്നു . അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വിജ്ഞാനം നേടാന്‍ അവര്‍ സക്ക്രിയമായി രംഗത്തു വന്നു . നിങ്ങള്‍ക്കറിയാമല്ലോ വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെവചനം തന്നെ വാഴനക്ക് അഥവാ അറിവ് നേടാനുള്ള പ്രോത്സാഹനവുമായാണ് അവതരിച്ചത്.ഇതിനുള്ള ആഹ്വാനങ്ങള്‍ ഖുര്‍ആനില്‍ നിരവതി തവണ ആവര്‍ത്തിച്ചു വന്നിട്ടുണ്ട് .ഇതുകൊണ്ടൊക്കെ തന്നെ അക്കാലത്തെ മുസ്ലിംകള്‍ അറിവിന്‍റെ ധജ്വവഹകരായി. വിജ്ഞാനം കരഗതമാക്കാന്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ച് അവര്‍ മുന്നോട്ടു വന്നു. അതിന്‍റെ ഫലം ചരിത്രത്തില്‍ കാണുകയും ചെയ്തു.പക്ഷേ ഖേദകരമെന്ന് പറയട്ടെ ആധുനികകാലത്തെ മുസ്ലിംകള്‍ ഈ രംഗത്ത് അപക്വമായ സമീപനമാണ് പിന്തുടരുന്നത് . ചരിത്രത്തോട് നീതി പുലര്‍ത്താന്‍ അവര്‍ക്ക് കഴുന്നില്ല. യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയ രംഗത്ത് തികഞ്ഞ അധഃപതനമാണ് മുസ്ലിംങ്ങള്‍ക്ക് പൊതുവേ സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. എന്നാല്‍ രസകരമായ മറ്റോരു കാര്യം നമ്മുടെ പിന്നാക്കത്തിന് മറ്റുള്ളവരാണ് കാരണമെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നതാണ്. ശാസ്ത്രിയ മേഖലിയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കാതെ പോയതിന്ന് നാം തന്നെയാണ് ഉത്തരവാദികള്‍ എന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട് .       നമ്മുടെ തകര്‍ച്ചക്ക് പല ബാഹ്യശക്തകളുടെയും ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല.പക്ഷേ അതുമാത്രമാണ് കാരണമെന്ന് പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാനുള്ള ശ്രമം അപക്വവും അല്‍പത്തവുമാണ് . നമുക്ക് നമ്മുടെ കൂടി കുറ്റവും കുറവും ഈ രംഗത്ത് വിലയിരുത്തേണ്ടതുണ്ട്.ഉന്നത വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളാറുണ്ട്. അത് ഏത് പ്രായക്കാരുമാവട്ടെ ഞാന്‍ അവരെ പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ട് . പഠനം നിറുത്താതെ ഉന്നതമായ നേട്ടങ്ങള്‍ കൊയ്യും വരെ അവര്‍ പഠനപ്രവര്‍ത്തനങ്ങളമായി മുന്നോട്ട് പോയിരുന്നെങ്കിലെന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാറുണ്ട്.
ചുരുക്കത്തില്‍, ശാസ്ത്രീയ രംഗത്ത് നമ്മുക്ക് വന്നു പെട്ട അപചയത്തിനുള്ള പ്രധാന കാരണം വിശുദ്ധ ഖുര്‍ആന്‍ മുന്നില്‍ വച്ചു കൊണ്ട് തന്നെ എനിക്ക് പറയാനാവും, അത് നാം മാത്രമാണെന്ന്. നമ്മുടെ സ്വന്തം പ്രശ്നം കൊണ്ടാണ് നമ്മുക്ക് നമ്മുടെ സ്വന്തം പ്രശ്നം കൊണ്ടാണ് നമുക്ക് നമ്മുടെ ഇന്നലകളിലെ സുന്ദരമായ ചരിത്ര വര്‍ത്തമാനത്തിലും എഴുതി ചേര്‍ക്കാന്‍ കഴിയാതെ പോയത് .”സിദ്ദി ഇബ്റാഹിം ദസുഖി മസ്ജിദ് എന്‍റെ ജീവിതത്തെ ഏറെ സ്വാദീനിച്ചിട്ടുണ്ട് . എന്‍റെ കുട്ടികാലത്തെ വഴി തിരിച്ചുവിട്ടത് ആ പള്ളിയാണ് . ഞാന്‍ പതിവായി ആരാധിക്കാനെത്തുന്നതിനു പുറമെ പഠക്കാന്‍ വേണ്ടിയും പള്ളിയില്‍ പോവാറുണ്ടായിരുന്നു . യഥാര്‍ത്ഥത്തില്‍ ആരാധനക്ക് മാത്രമുള്ളതല്ല മറിച്ച് ഇസ്ലാമിക പരിപ്രേഷത്തില്‍ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് മസ്ജിദുകള്‍  എന്ന് നിങ്ങളുടെപുസ്തകത്തില്‍15ാം പേജില്‍ സൂചിപ്പിക്കുകയുണ്ടായി . ഇത് ഇന്ന് എത്രത്തേളം പ്രസ്ക്തമാണ് . ഇത് ഇന്നും നിലനില്‍ക്കുന്ന യാഥാര്‍ത്യമാണോ ?       നിര്‍ഭാഗ്യകാര്യമെന്ന് പറയട്ടെ, ഇസ്ലാമികമായ കാര്യങ്ങളില്‍ കൃത്യമായ രീതിയില്‍ പൊതുകാഴ്ച്ചപ്പാടുകളോടിഴുകിച്ചേര്‍ന്ന് വീക്ഷണങ്ങള്‍ രൂപപ്പെടുത്താന്‍ പൂര്‍ണാര്‍ത്ഥത്തില്‍? കഴിവുള്ളവരുടെ നേതൃത്തിലല്ല പള്ളികളുടെ നടത്തിപ്പ് ഇന്ന് മുന്നോട്ട് പോവുന്നത്  രാഷ്ട്രിയമായ ചില ഘടകങ്ങള്‍ പള്ളികളുമായി ബന്ധപ്പെടുന്ന കാര്യത്തില്‍കൂടികലരുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ട്. അങ്ങനയാവുമ്പോള്‍ പളളിയുടെ ആത്മാവ് ചോര്‍ന്നു പോവും ഇത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അവബോധ രാഹിത്യം കൊണ്ട് സംഭവിക്കുന്നതാണ് ഇന്ന് ഈജ്പ്തിലെ അല്‍ അസ്ഹര്‍ യൂനവേഴ്സിറ്റി ലോകത്തെ വിദ്യാഭ്യാസ ഭൂമകയില്‍ എണ്ണപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. എന്‍റെ സ്വന്തം നാട്ടില്‍ഒരു പള്ളിയുണ്ടായിരുന്നു . ഞങ്ങള്‍സാധാരണ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അവിടേക്കായിരുന്നു പോവാര്‍. അവിടെയുള്ള ഇമാം ഞങ്ങളോട് ഇപ്രകാരം പറിയുമായിരുന്നു. : നിങ്ങള്‍ വിദ്യാഭ്യാസ മേഘലകളില്‍ ഉന്നത വിജയം കൈവരിക്കണം . അങ്ങനെ പ്രകല്‍പ്പരായ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആയി മാറണം.   ഞങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചതിന്നു ശേഷം കൂട്ടായി പള്ളിയില്‍ തന്നെ പഠിക്കാനിരിക്കും വല്ലാത്തോരു ആനന്ദദായകമായ അവസ്ഥയായിരുന്നു അത് . യുവാക്കളായിരുന്നു ഞങ്ങള്‍ കുറച്ചുപേര്‍ ആരാധനക്ക് ശേഷം സ്ക്കൂളിലെ പുസ്തകങ്ങള്‍ നോക്കാനിരിക്കുമായിരുന്നു. ഞങ്ങളുടെ പഠനത്തിന്‍റെ കേന്ദ്രം തന്നെ പള്ളിയായിരുന്നു . യഥാര്‍ത്ഥത്തില്‍ അതുകൊണ്ടാണ് എല്ലാ നാടുകളിലും അറവിന്‍റെ സംഗമകേന്ദ്രമായി പള്ളികള്‍ മാറണമെന്ന് എന്‍റെ പിസ്തകത്തില്‍ ഞാന്‍ പറഞ്ഞത് .    നിങ്ങളുടെ പുസ്തകത്തില്‍ പലയിടങ്ങളിലായി എന്തെങ്കിലും നേടണമെങ്കില്‍ അതിനോട് ഉല്‍കടമായ താല്‍പ്പര്യമുണ്ടായിരിക്കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചടത്തോളം അവര്‍ക്ക് സയന്‍സ്, സ്കോളര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള താല്‍പ്പര്യം നഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന്  താങ്ങള്‍ക്ക് തോണുന്നുണ്ടോ ? ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ നമുക്കിടയിലെ  പുതുതലമുറയില്‍ എങ്ങനെ അതിനെ പുനഃസൃഷ്ടക്കാനാവും ? നമുക്ക് നമ്മുടെ ആമേഘലയിലുള്ള താല്‍പ്പര്യവും ബോധവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോണുന്നില്ല . പ്രത്യേകിച്ചും നൊബള്‍ സമ്മാനം ലഭിച്ചതിന്നുശേഷം മുസ്ലിം ലോകത്തിനും പല ഭാഗങ്ങളില്‍ സഞ്ചരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് . പ്രഭാഷണം നടത്തിയ രാജ്യങ്ങള്‍ഇസതാംബൂള്‍ മുതല്‍ ലബനാന്‍ വരെയും ഖൈറോ മുതല്‍ മലേഷ്യ വരെയും നീണ്ടുകിടക്കുന്നു . ഓരോ സ്ഥലങ്ങളിലും ആയിരക്കണക്കിനാളുകള്‍ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടാറുണ്ട്. അവിടെ നിന്നല്ലാം ഞാന്‍ മനസ്സിലാക്കിയ സത്യം ഉന്നതമായ കാര്യങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യം കാണാനുമുള്ളഅതിയായ താല്‍പ്പര്യവും ആഗ്രഹവും യുവതിയില്‍ പ്രകടമാകുന്നണ്ടെന്നതാണ്.വിജ്ഞാനതിനുവേണ്ടി അതിയായി ദാഹിക്കുന്നവരാണവര്‍. പക്ഷേ ഖേദകരമെന്നു പറയട്ടെ അവിടെയൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ട് .എന്താണെന്നാല്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള  യഥാര്‍ത്ഥ വഴിയിലല്ല  അവര്‍ നിലകൊള്ളുന്നത്.മുസ്ലിം ലോകത്തെ ഏറ്റവും വലിയ സമ്പത്ത് അവരുടെ മനിഷ്യ വിഭവശേഷ്യയാണെന്നും  ഞാന്‍ പലപ്പോഴും പറയാറുണ്ട് .ഈ വിഭവ ശേഷിയെ കൃത്ത്യമായ രീതിയല്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞാല്‍ ഇന്നലകളില്‍ നിലനിന്ന സുന്ദരമായ ചരിത്രത്തെ ഒരിക്കല്‍ കൂടി തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിക്കും അത്രമേല്‍ പര്യപിതവും ശക്തവുമാണ് മുസ്ലിം ലോകത്തുള്ള മനിഷ്യവിഭവ സമ്പത്ത് . നമ്മുടെ അഭിമാനകരമായ അസ്ഥിത്വത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഏറ്റവും ഉദാത്തവും ഉല്‍കൃഷ്ടവുമായ വഴിയാണിത് .മുസ്ലിം ലോകമൊരു മാറ്റത്തിനു വേണ്ടിയുള്ള തയ്യാറടുക്കാനുള്ള സമയമതിക്രമിച്ചിരിക്കുന്നു . നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും അവിടെ നിലനില്‍ക്കുന്നുണ്ട് .രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടനവധി പ്രശ്നങ്ങളുണ്ട്.അതിന്‍റെയല്ലാം  കാരണം  സാമ്പത്തികമായ അപര്യാപ്തതയോ മനുഷ്യവിഭവ ശേഷിയുടെ കുറവോ അല്ല എന്ന കാര്യം എനിക്കുറപ്പാണ് . അതുകൊണ്ട് കാര്യങ്ങളെ ദീര്‍ഘ വീക്ഷണത്തോടെ വിലയിരുത്തി മുന്നോട്ട് പോവുകയെന്നതാണ് മാറ്റങ്ങള്‍ കടന്നുവരാനുള്ളഏറ്റവും നല്ല മാര്‍ഗം .അത് എത്രയും പെട്ടെന്നാവുന്നുവോ അത്രയും നല്ലത്.മതവും ശാസ്ത്രവും തമ്മില്‍ രഞ്ജിപ്പ്  സാധ്യമല്ലെന്ന വാദമുയര്‍ത്തുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട താങ്കളുടെ നിരീക്ഷണമെന്താണ് ?        തികച്ചും അബദ്ധജടിലമായ വാദമാണത്. മതവും ശാസ്ത്രവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതല്ലെങ്കില്‍ മതം എല്ലാം വ്യസ്ഥികളുമായി ബന്ധപ്പെടുന്നുണ്ട് .ലോകത്തെ ഏറ്റുവും നല്ല മനസ്സും കാഴിച്ചപ്പാടുമുള്ളവര്‍ മതകിയമായ കര്യങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരാണ്.യുക്തിവാദവുമായി നടക്കുന്ന ചിലയാളുകളാണ്   ഇത്തരം അയുക്തമായ വാദങ്ങളുയര്‍ത്തുന്നത് . ജീവിതത്തില്‍ മതവുമായി സ്വരച്ചേര്‍ച്ചയിലാകുന്നത് താന്ന കാര്യമായണ് യുക്തിചിന്തയുമായി നടക്കുന്നവര്‍ കരുതുന്നത് .യഥാര്‍ത്ഥത്തില്‍ മതം എന്ന കാഴ്ച്ചപ്പാട് വിവിധ കാരണങ്ങള്‍ കൊണ്ട് മനഷ്യന് അനുവാര്യവും അത്യന്താപേക്ഷിതവുമാണ് . കൃത്യമായ ചില കാഴ്ച്ചപ്പാടുകളിലൂടെ മുന്നോട്ട് പോയാല്‍ മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനമോ സംഘര്‍ഷമോ നിലനില്‍ക്കുന്നതായി നമുക്ക് കാണാനാവില്ലെന്നത് സ്ത്യമാണ്.ഇതര ചിന്താഗതികള്‍ക്ക് മുന്നില്‍ മറ്റു പല നീഗൂഢതകളും  അടിങ്ങിയിരിക്കുന്നതായിട്ട്  നമക്ക് കാണാന്‍ കണാനാവുന്നതാണ്.മതത്തെയും ശാസ്ത്രത്തേയും സമന്വയിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവുന്ന ‘ദി ഫൗണ്ടൈന്‍’ എന്ന സംവിദാനത്തെ കുറിച്ച് നിങ്ങളുടെ അഭപ്രായം എന്താണ് ?      സുന്ദരാ .ദി ഫൗണ്ടലിന്‍റെ ഇടപെടലുക്ക് ഞാന്‍ അടിവരയിടുന്നു. ഈയൊരു അവസരം ഒരിക്കിയതില്‍ നന്ദിയുണ്ട് . കാര്യ കാരണ സഹിതം വിഷയങ്ങളെ സമീപിക്കുന്ന ഇതിന്‍റെ രീതിയാണ് എനിക്കിഷ്ടം .പൊതുവായ രീതിയില്‍ എല്ലാ വീക്ഷണക്കാരെയും ഉള്‍കൊള്ളാനുള്ള ശ്രമയം കൂടി ഉണ്ടാവേണ്ടതുണ്ട്.   ഇസ്ലാമിക ലോകത്ത് ഇന്ന്  നിലനില്‍ക്കുന്ന ശാസ്ത്രിയമായ ഉണര്‍വ് നിങ്ങളിലും അബ്ദുസലാമിലും (അഹ്മ്മദിനെ കൂടാതെ ഇസ്ലാമിക ലോകത്ത് ശാസ്ത്രത്തില്‍ നൊബള്‍ സമ്മാനം ലഭിച്ച രണ്ടാമനാണ് അബ്ദുസലാം ) മാത്രം പരിമിതപ്പെടുന്നതാണോ? നിങ്ങളുടെ നേട്ടങ്ങളെ കേവലം വ്യക്തികത നേട്ടങ്ങളായിട്ട് കണക്കാനാവുമോ ?അതല്ല മുസ്ലിം ലോകത്ത് നിലനില്‍ക്കുന്ന മൊത്തം ഉണര്‍വായി ഇതിനെ വിലയിരുത്താമോ?        എന്നെ സംബന്ധച്ചടത്തോളം രണ്ട് സുപ്രധാന കാര്യങ്ങള്‍ കുട്ടികാലത്തും യുവത്വകാലത്തും കരസ്ഥമാക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് . എന്‍റെ കുടുംബ പാശ്ചാതലം എന്നെ വല്ലാതെ സ്വാദീനിച്ചിട്ടുണ്ട് . കുടംബത്തില്‍ നിലനിന്ന സുന്ദരമായ മൂല്യവ്യസ്ഥിതി ചെറുപ്പത്തിലെ എന്നെ വഴിനട്ത്തി. ഈജ്പ്ത്തിലെ മുസ്ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.അക്രമങ്ങളോ മദ്യം പോലോത്ത മറ്റു സാമൂഹികാചാരങ്ങളോ നിലനില്‍ക്കുന്ന ചുറ്റുപാടില്‍ നിന്നും പരിസരത്ത് നിന്നും മുക്തമായിരുന്നു എന്‍റെ കുട്ടിക്കാലം . ഈജിപ്ത് വിട്ടുനിന്നതിന്ന് ശേഷമാണ് തോക്ക് എന്ന സാദനം തന്നെ ഞാന്‍ കാണുന്നത് .എന്‍റെ കുടുംബ ചുറ്റുപാടില്‍ നിന്നും ലഭിച്ച സ്വഭാവ സവിശേഷതകള്‍ ഭാവിയെ വഴിനടത്താന്‍ ഏറെ സഹായകമായിട്ടുണ്ട്.ഇസ്ലാമിക രീതിയിലുള്ള ചുറ്റുപാടാണ് എനിക്ക് ആത്മവിശുവാസം പകര്‍ന്നു തന്നത് . എന്നാല്‍ അതോടൊപ്പം തുറന്ന് പറയാനുള്ള മറ്റൊരു കാര്യം ഈജ്പ്ത് വിട്ടുനിന്നതിന്നു ശേഷമാണ് സര്‍വകലാശാല തലത്തിലുള്ള വിദ്യാഭ്യാസം നേടാനിക്ക് അവസരമുണ്ടായത് . മുസ്ലിം ലോകത്ത് ലഭിക്കാത്ത വിദ്യഭ്യാസാവസരവും പ്രോത്സാഹനവും അമേരിക്കയിലാണ് എനിക്ക് ലഭിച്ചത്.സത്യം പറഞ്ഞാല്‍ ഞാന്‍ അറിവ് കരസ്ഥമാക്കാന്‍  വേണ്ടി ഈജ്പ്ത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇന്ന് ഈ കാണുന്ന നേട്ടം കഴിവരിക്കാന്‍ സാധിക്കുമായിരുന്നില്ല. മുസ്ലിം ലോകത്ത് നമുക്ക് ലഭിക്കുന്നതിനേക്കാളും അവസരം നമുക്ക് അമേരിക്കയടക്കമുള്ള നാടികളില്‍ കുട്ടുന്നുണ്ടെന്നത്  യാഥാര്‍ത്ഥ്യം തന്നെയാണ്.മുസ്ലിംലോകത്തെക്കുറിച്ചു വിലയിരുത്തുകയാണെങ്കില്‍  ചില ഭാഗങ്ങളില്‍ വളരെ സമ്പന്നവും ചില ഭാഗങ്ങളില്‍ വളരെ ദാരിദ്യാവസ്ഥയുമാണ് നിലകൊള്ളുന്നത് . എന്നാല്‍ ഖേദകരമെന്ന് പറയട്ടെ സമ്പന്ന നാടുകളില്‍ മനുഷ്യവിഭവത്തെ വേണ്ടവിദം വിനിയോഗിക്കുകയോ ആ മേഖലയിലെ വിജയത്തിനു വേണ്ടി കൂടതല്‍ മീലധനമിറക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ചിലയിടങ്ങളില്‍ ഈ രംഗത്ത് നേട്ടങ്ങള്‍ക്ക് വേണ്ടി അമത പ്രാദാന്യം നല്‍കുന്നവരുമുണ്ട് . ഈയ്യിടെ ഞാന്‍ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ ആ രാഷ്ട്രത്തിലെ മുന്‍പ്രദാനമന്ത്രിയായ ഡോക്ടര്‍ മാഹാതീര്‍ മുഹമ്മദിനെ കാണികയുണ്ടായി .അദ്ദേഹം ആ നാട്ടിലെ പലതും എന്നോട്  പങ്കുവെച്ചു . അവിടത്തെ മൊത്ത ജനസഖ്യയിലെ 60 ശതമാനം മുസ്ലിങ്ങളാണ് .മലേഷ്യയിലെ അവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലവും നമുക്ക് കാണാനാവുന്നതാണ് . ഇന്ന് അതികം മുസ്ലിം രാജ്യങ്ങളെക്കാളും ജി.ഡി.പി.യില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് മലേഷ്യ . വലിയ മാറ്റമാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഇന്ന് ആ നാട് അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുകയാണ് . 60 ശതമാനത്തിലതികം മുസ്ലിംങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന നാട്ടിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഇതിന്‍റെ ഏറ്റവും പ്രദാനപ്പെട്ട കാരണം  വിദ്യാഭ്യാസ മേഘലയില്‍ നിക്ഷേപം അവര്‍ നിക്ഷേപം അിറയിക്കാന്‍ തയ്യാറാവുന്നത് മൂലമാണ്.റബര്‍,ടിന്‍ അടക്കമുള്ള രംഗത്ത് നിക്ഷേപമിറക്കി അവികസിതമായി തുടര്‍ന്നിരുന്ന മലേഷ്യന്‍ മാറ്റതിനു വേണ്ടി ജി.ഡി.പിയുടെ 20 ശതമാനവും വിദ്യഭ്യാസ രംഗത്ത് നിക്ഷേപിച്ചതിന്‍റെ പരിണത ഫലമാണ് മലേഷ്യക്ക് വളരാനും വികസിക്കാനമുള്ള അവസരം തെളിഞ്ഞുവന്നത് . വികസനത്തിന്‍റെ പ്രായോഗിക മാര്‍ഗമാണിത് . എന്നു മാത്രമല്ല ഒരു നാട്ടിനു മുന്നോട്ടുകുതിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗവും കൂടിയാണിത് .നിങ്ങള്‍ ഈയിടെയെഴതിയ ഒരു ലോഖനത്തില്‍ മുസ്ലിം ലോകത്തിന്‍റെ വിദ്യാഭ്യാസത്തിന്‍റെ പ്രഥമ ലക്ഷ്യം വിമര്‍ശനാത്മക ചിന്തയെ പ്രേത്സാഹിപ്പിക്കുക എന്നതാവേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുകയുണ്ടായി . ,ത്യത്തില്‍ എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?    യഥാര്‍ത്ഥത്തില്‍ എന്താണ് ശരി , എന്താണ് തെറ്റ് എന്ന് വിവേചിച്ചറിയാനുള്ള കഴിവ് യുവാക്കള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് . ചിന്തിക്കാനുള്ള മനസ്സ് നമിക്കൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ധാര്‍മികമായ ശരിയും തെറ്റും എന്താണെന്ന് കണ്ടെത്താനുള്ള വഴിയില്‍ ചിന്തയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള ജനങ്ങളെ പഠിപ്പിക്കണം .അതുപോലെതന്നെ ശാസ്ത്രം മേഘലകളെ കുറിച്ച് അവബോധമുള്ളവരാകാന്‍ അവരെ നാം ഉദ്ബുദ്ധാക്കണം . പ്രപഞ്ചത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതില്‍ യാധൊരു  തെറ്റുമില്ല . നിയൊരു യഥാര്‍ത്ഥ മുസ്ലിമാണെങ്കില്‍ വിജ്ഞാനിയങ്ങളുടെ പൂന്തോപ്പാണ് നി . അതുകൊണ്ട് എന്താണ് മനനം ചെയ്യെണ്ടതെന്നത് നീ തന്നെ തിരഞ്ഞടുക്കുക . അത്പോലതന്നെ ജനങ്ങളെ വിരട്ടാന്‍ വേണ്ടി ഇത് ചെയ്യരുത് അതുചെയ്യരുത് അതിനെകുറച്ച് വായിക്കരുത് . തുടങ്ങിയ കാര്യങ്ങളോന്നും നീ പറയരുത് . അത് വിമര്‍ശനാത്മക ചിന്തയുടെ രീതിയല്ല.അത് നമുക്ക് ആവിശ്യമായ കാര്യവുമല്ല.  ഇന്ന് നമുക്കിടയില്‍ കാണുന്ന പല നിലപാടുകളും പ്രവാചകന്‍ (സ) നിലപാടുകളുമായി ഒത്തുപോകുന്നതായിട്ട് എനിക്ക് തോണുനില്ല . നബി(സ) ചിന്തയേയും ആലോചനകളെയം കൃത്യമായി വിനിയോഗിക്കുകയും പ്രായോഗിക കാഴ്ചപ്പാട് സ്വീകരിക്കുകയും ചെയ്തിരുന്നു . വികസനോډുഖം ചിന്താഗതിയുടെ ഉടമയായിരുന്നു മഹാന്‍. വിമര്‍ശനാത്മതക പഠനവും സമാധാനവുമായിരുന്നു പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച സന്ദേശങ്ങള്‍        ചന്ദ്രനില്‍ കൊളനികള്‍ സ്ഥാപരക്കുന്നതിനെ കുറിച്ചും ചെറുകണികള്‍ക്ക് ബാധിക്കുന്ന രോഗവുമായി ബന്ധപ്പെട്ട ചികിത്സാരീതികളുടെ പുതിയ ലോകം സൃഷ്ടിക്കുന്നതിനെ കുറിച്ചും സാങ്കേതികമായി സൂക്ഷ്മമായ മറ്റുപലതിനെയും കുറിച്ച് ഈ 21 ാം നൂറ്റാണ്ടില്‍ നാം ചിന്തിച്ചക്കണം. പ്രസതുത ചിന്തകളെ പ്രവര്‍ത്തനമാക്കിമാറ്റേണ്ട ബാധ്യതയും നമുക്കുണ്ട്        ലോകത്തെ നിങ്ങള്‍,ഞങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ രണ്ടായി വിഭജിക്കേണ്ടതില്ലെന്നും  സംസ്ക്കാരങ്ങള്‍ക്കിടയിലുള്ള ,സംഘട്ടനം , മതങ്ങള്‍ക്കിടയിലെ സംഘര്‍ഷം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മനസമൂഹത്തില്‍ മതില്‍കെട്ടുകള്‍ തീര്‍ക്കരുതെന്നും നിങ്ങള്‍ പുസ്ഥകത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അതോടപ്പം മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമല്ല വേണ്ടതെന്നും മിറച്ച് സംവാദാതാത്മക നിരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്നും നിങ്ങള്‍ വ്യക്തമാക്കികയുണ്ടായി . സംവാദത്തിനുള്ള ഏറ്റവും ക്രിയാത്മകമായ വഴി ഏതാണെന്നാണ് നിങ്ങള്‍ വിലയിരുത്തുന്നത്?എന്‍റെ ഒരു വാദത്തിന് ശക്തി കൂടിയെന്ന് വന്നേക്കാം . എങ്കിലും എനിക്ക് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വ്യക്തമാകേണ്ട ബാധ്യതയുണ്ട്.രണ്ടു ഭാഗത്തു നിന്നും ചില അവഗണാത്മമകമായ നിലപാടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സത്യം . മുസ്ലിം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരല്ല . പാശ്ചാത്യരായ ആളുകളുമായി എങ്ങനെ സംസാരിക്കണമെന്ന് വിഷയത്തില്‍ പോലും വേണ്ടത്ര പക്വതയും വന്നവരല്ല അക്കൂട്ടര്‍ . അതുപോലെതന്നെ പടിഞ്ഞാറിലെ പലരും മുസ്ലിങ്ങളെ കുറിച്ചോ മുസ്ലിം ലോകത്തെ കുറിച്ചോ പഠിക്കാനും തുറന്ന മറസ്സോടെ വിലയിരുത്താനോ തയ്യാറാവിന്നില്ല. അതിന്‍റെ പരിണിതഫലമാണെന്നോണം മുസ്ലിംങ്ങളുമായി ഏതു നേരവും സംഘര്‍ശാഅന്തരീക്ഷം നിലനില്‍ക്കെണമെന്ന്  അവര്‍ ആഗ്രഹിക്കുകയും അതിന് പണിയെടുക്കുകയും ചെയ്യുന്നു. ഇരുദ്രുവങ്ങളില്‍ നിന്നും ഇത്തരം നിലപാടുകള്‍ കടന്നു വരുമ്പോള്‍ അവിടെ സംവാദത്തിനുളള അന്തരീക്ഷം തെളിഞ്ഞ് വരുന്നു. നിങ്ങള്‍ക്കറിയുമോ ഞാന്‍ ആദ്യമായി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ അവിടെയുളള അമേരിക്കക്കാര്‍ ജപ്പാനികളെ ജാപ് എന്നും ചെനക്കാരെ ചൈനീസ് എന്നുമായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അവിടെയുളളവര്‍ വ്യത്യസ്ഥ സംസ്കാരങ്ങളെയും ജീവിതരീതികളെയും മനസ്സിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് രാജ്യത്തുടനീളം ചൈനീസുകളെയും ജപ്പാന്‍കാരുടെയും ഹോട്ടലുകള്‍ കാണാവുന്നതാണ്. മറിച്ചും അങ്ങിനെത്തന്നെയാണ്.പരസ്പരം ഇരു ഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയാണു നടക്കേണ്ടത് . വിവിധ പദ്ധതികളും എല്ലാ രൂപത്തിലുള്ള  വിദ്യാഭ്യാസ അവസരങ്ങളും കൈമാറ്റം ചെയ്യപ്പെടണം . നമ്മെ കുറിച്ച്  തന്നെയുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി കമ്മ്യൂണിക്കേറ്റ്  ചെയ്യാന്‍ മുസ്ലിം ലോകം മുന്‍ കൈയെടുക്കാത്തത് അവരുടെ ഭാഗത്തുള്ള അലംഭാവം തന്നെയാണ്.ബാക്കിയുള്ളവരൊക്കെ ഈ രീതി പിന്‍തുടരുമ്പോള്‍ പ്രത്യേകിച്ചും .     ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയിലാണ് താങ്കളിപ്പോള്‍ ജീവിക്കുന്നത് . വ്യക്തിപരമായ മറ്റു പല തിരക്കുകള്‍ക്കിടയിലും കുടുംബ ജീവുതത്തെ എങ്ങനെയാണ് ബാലന്‍സ് ചെയ്തു മുന്നോട്ട് പോവാനാകുന്നത്      കുടുംബ ജീവിതത്തുന്‍റെ മഹത്വം ഞാന്‍ മനസ്സിലാക്കുന്നു .എന്തു തിരക്കുകള്‍ക്കിടയിലും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ ശ്രദ്ധിക്കാറുണ്ട് . എന്‍റെ മക്കള്‍ ഞാന്‍ അവരെയൊക്കെ ശ്രദ്ധിക്കുന്ന പിതാവാണെന്ന് പറയാറുണ്ട് . എല്ലാ ഞായറാഴ്ച്ചയും അവരോടൊപ്പം ഞാന്‍ ചെലവഴിക്കുന്നു., ഞാന്‍ വീട്ടില്‍ നിന്നും വാഴിക്കുന്ന സന്ദര്‍ഭത്തില്‍ പോലും അവര്‍ എനിക്ക് ചുറ്റിലും കൂടിയിരിക്കും . അവരുമായി മറ്റു പല വിനോദങ്ങളിലും ഞാന്‍ ഏര്‍പ്പെടാറുണ്ട്.     ജോലിയുടെ പേരില്‍ കുടുംബത്തെ തിരസ്ക്കരക്കുകയോ വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് ജീവതത്തിന്‍റെ പ്രധാനഭാഗം നഷ്ടപ്പെടുന്നതിന്ന് തുല്ല്യമാണ്    നൊബള്‍ സമ്മാനം ലഭിച്ചത് താങ്കളെ ആവേശപരിഭരിതനാക്കുകയാണല്ലോ ചെയ്തിരിക്കുന്നത് ?താങ്കളുടെ മുസ്ലിം പാശ്ചാത്തലം ഇതില്‍ വല്ല പങ്കും വഹിച്ചിട്ടുണ്ടോ?    വ്യത്യസ്ത ഇതില്‍ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . ആത്യന്തികമായി അല്ലാഹു എന്നെ സൃഷ്ടിച്ചിരിക്കുന്നത് എല്ലായിപ്പോഴും പ്രവര്‍ത്തിക്കാനുള്ള  ഒരു പ്രത്യേകമായ ത്വരയുമായാണ് . ഞാന്‍ ഒരു പുസ്തകം വാഴിക്കുകയാണെങ്കില്‍ അത് പൂര്‍ത്തിയാക്കാനുള്ള അദമ്യമായ ആഗ്രഹം എന്നില്‍ ഉടലെടുക്കും .      മറ്റൊരു കാര്യം എന്‍റെ പാശ്ചാതലമാണ് . ഞാന്‍ അമേരിക്കയിലെത്തിയപ്പോള്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖരിക്കുകയുണ്ടായി . രാഷ്ട്രീയവും സാംസ്കാരികവും ശാസ്ത്രപരവുമായ തടസ്സങ്ങളെ എനിക്ക് മുന്നില്‍ പ്രതിബന്ധം തീര്‍ത്തു . പക്ഷേ അതിയൊക്കെ മറികടക്കാന്‍ എനിക്ക് സാധിക്കുകയുണ്ടായി .     ഇപ്പോള്‍ ഞാന്‍ നൊബേല്‍ സമ്മാനത്തിനുമപ്പറമുള്ള കാര്യത്തെയാണ് ചിന്തിക്കുന്നത് . എങ്ങനെയെനിക്ക് ജനങ്ങളെ സഹായിക്കാനാവുമെന്നും ശാസ്ത്രലോകത്തിന് എന്തെങ്കിലുമൊക്കെ ചെയ്തുകൊടുക്കാനവുമെന്നുമൊക്കെയുള്ള ചിന്തയാണ്  ഇന്ന് എന്നെ നയിക്കുന്നത് . പ്രപഞ്ചത്തിലെ ഇലാഹിലും എന്നില്‍ തന്നെയും ഞാന്‍ വിശ്വസിക്കുന്നു. ഇതെല്ലാം കൂടിച്ചെര്‍ന്നാണ് ഞാനുണ്ടായത്

വിവ:എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

About Ahlussunna Online 1140 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*