ട്രംപോ ജോബൈഡനോ ? വിധിയെഴുതിത്തുടങ്ങി, ഔദ്യോഗിക ഫലത്തിന് കാത്തിരിക്കേണ്ടത് ജനുവരി ആറുവരേ

<p>വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയുടെ പിടിയലമര്‍ന്ന യു.എസിനെ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നയിക്കുമോ, ഡമോക്രാറ്റിക് പ്രതിനിധി ജോബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതിത്തുടങ്ങി. <br />

<p>പ്രാദേശിക സമയം രാവിലെ ആറു മുതലാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) വോട്ടിങ് തുടങ്ങിയത്. പരമ്പരാഗത രീതിയില്‍ ഇത്തവണയും വടക്കുകിഴക്കന്‍ അമേരിക്കയിലെ ന്യൂഹാംഷെയറില്‍ അര്‍ധരാത്രിയോടെ പോളിങ് സ്റ്റേഷനുകള്‍ തുറന്നു.</p>
<p>ബുധനാഴ്ച രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകളും വ്യക്തമാവും.</p>
<p>പലതു കൊണ്ടും വ്യത്യസ്തമാണ് ഇത്തവണ അമേരിക്കന്‍ തെരഞ്ഞെടുപ്പ്. പ്രതിദിനം ഒരു ലക്ഷം പുതിയ കോവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക ആ മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. അമ്പതു സംസ്ഥാനങ്ങളും ഫെഡറല്‍ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേര്‍ന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററല്‍ വോട്ടര്‍മാരെയാണ്. ഇതില്‍ 270 പേരുടെ പിന്തുണ നേടുന്നയാളാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുക.</p>
<p>കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകെയുള്ള 24കോടി വോട്ടര്‍മാരില്‍ 10കോടി വോട്ടര്‍മാര്‍ നേരത്തെതന്നെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തി. ആറുകോടി വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനുകളിലും എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍സമയം ബുധനാഴ്ച രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. <br />
വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകള്‍ ലഭിക്കും. എന്നാല്‍ ഇത്തവണ പോസ്റ്റല്‍ വോട്ട് കൂടുതലായതിനാല്‍ അവയുടെ എണ്ണല്‍ പൂര്‍ത്തിയാവില്ല. ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളില്‍ പോലും വ്യത്യാസമുണ്ട്. <br />
ചില സംസ്ഥാനങ്ങള്‍ ഈ മാസം 13വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനായിരിക്കും. താപാല്‍ വോട്ടുകള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം നിയമ പോരാട്ടത്തിലേക്ക് കടക്കുമെന്നും ആശങ്കയുണ്ട്. കൊവിഡ് മഹാമാരിയുടെ വ്യാപനം ഏറ്റവും രൂക്ഷമായ വേളയിലാണ് തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധേയമാണ്. <br />
സര്‍വേ ഫലങ്ങള്‍ ജോ ബൈഡന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ട്രംപുമായി അതി ശക്തമായ മത്സരമാണ് നടക്കുന്നത്. <br />
തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയാണെങ്കില്‍ 1992ല്‍ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന് ശേഷം രണ്ടാം അങ്കത്തില്‍ പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റാവും അദ്ദേഹം.</p>

 

About Ahlussunna Online 1165 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*