പരസ്യ പ്രചാരണം അവസാനിച്ചു, അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍

<p>തിരുവനന്തപുരം: മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ്് നടക്കുന്നത്. അവസാനഘട്ടത്തില്‍ 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് ബൂത്തുകളിലേക്കെത്തുന്നത്. ഇതില്‍ 71,906 പേര്‍ കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരുമാണ്. ആകെ 10,842 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.</p>

<p>തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിലായി ആകെ 1,105 പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. ഇവിടെ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്. മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി 52,285 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിയിരുന്നു. നാളെ വൈകിട്ട് മൂന്നിനു ശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.</p>
<p>പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ നടക്കും. വിതരണ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി.</p>

 

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*