ഉക്രൈനില്‍ നിന്നും റഷ്യ പിന്‍മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാം: പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സെലന്‍സ്‌കി

കീവ്: ഉക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തയ്യാറായാല്‍ പകരമായി നാറ്റോ അംഗത്വം നേടുന്നതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലന്‍സ്‌കി. പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈനില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യപ്പെടണമെന്നും സെലന്‍സ്‌കി പറഞ്ഞു.
“റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ തയ്യാറാണ്” ഉക്രേനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന ഉക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും -സെലന്‍സ്‌കി പറഞ്ഞു.
താനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നു തന്നെ കരുതേണ്ടി വരുമെന്നും സെലന്‍സ്‌കി പറഞ്ഞു.
ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.

About Ahlussunna Online 1418 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*