വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍

കൊല്ക്കത്ത: കൊല്ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപതകകേസ് സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള് കേസിന്റെ തല്സ്ഥിതി റിപ്പോര്ട്ട് സമര്പ്പിക്കാന് സി.ബി.ഐയോടും ബംഗാള് സര്ക്കാരിനോടും കോടതി നിര്ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള് സുപ്രിം കോടതി ബംഗാള് സര്ക്കാരിനെയും പൊലിസിനെയും രൂക്ഷമായ ഭാഷയില് വിമര്ശിച്ചിരുന്നു.ഡോക്ടര്ക്കെതിരായ ആശുപത്രിയിലെ അക്രമം എന്തുകൊണ്ട് തടയാനായില്ലെന്ന് കോടതി ചോദിച്ചു. കൂടാതെ കൊലപാതകത്തില് എഫ് ഐ ആര് രജിസ്റ്റര് ചെയ്യാന് വൈകിയതും കോടതി ചോദ്യംചെയ്തു. സുപ്രിം കോടതി രൂപീകരിച്ച ടാസ്ക് ഫോഴ്സ് മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോര്ട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോര്ട്ടും സമര്പ്പിക്കണമെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്.
സി.ബി.ഐയുടെ തല്സ്ഥിതി അന്വേഷണ റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചിട്ടുണ്ട്. അതേസമയം ആര് ജി കാര് ആശുപത്രി മുന്സിപ്പല് സന്ദീപ് ഘോഷിനെ തുടര്ച്ചയായി ആറാം ദിവസവും സി.ബി.ഐ സംഘം ചോദ്യം ചെയ്തു . ഇയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. അതിനിടെ ഇയാളെ ചോദ്യംചെയ്യാനായി കൊല്ക്കത്ത പൊലിസും നോട്ടിസ് നല്കിയിട്ടുണ്ട്. ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്ട്ടും ബംഗാള് പൊലിസ് കോടതിയില് സമര്പ്പിച്ചിട്ടുണ്ട്. കോടതി നടപടികള് ഡോക്ടര്മാര് സ്വാഗതം ചെയ്തെങ്കിലും സമരം തുടരുകയാണ്.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*