കോളേജുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരണം: സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ. ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
സര്‍വകലാശാല പഠന വകുപ്പുകള്‍, സര്‍ക്കാര്‍ കോളേജുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസത്തേക്കാണ് സ്റ്റേ. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വീശദീകരണം നല്‍കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനും മറുപടി സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ കൗണ്‍സില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഹരജി ഓഗസ്റ്റ് ആദ്യവാരം വീണ്ടും പരിഗണിക്കും.

സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഈ കോളേജുകളില്‍ ഒരു മാസത്തിനകം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

About Ahlussunna Online 1420 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*