ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പടെ തിരിച്ചടി; സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുത്തനെ കുറിക്കാനൊരുങ്ങി കാനഡ

ഒട്ടാവ: ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുന്ന നടപടിയുമായി കാനഡ. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിന്റെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ തീരുമാനം. ഈ വർഷം പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കാനഡയുടെ പുതിയ നീക്കം.
വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ വരും മാസങ്ങളിൽ തുടരും. ഈ വർഷത്തെ 35 ശതമാനം കൂടാതെ അടുത്തവർഷം വിദേശ വിദ്യാർഥികളുടെ എണ്ണം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം.
കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് കാനഡ. രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം ഏറെ സഹായകരമാണ്. എന്നാൽ ഈ അവസരം ചിലർ മുതലെടുക്കുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. അതാണ് ഇത്തരം ഒരു നടപടിയിലേക്ക് കടക്കാൻ കാരണമെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ കണക്ക് പ്രകാരം 5,09,390 പേർക്കാണ് 2023-ൽ രാജ്യം വിദ്യാഭ്യാസ പെർമിറ്റ് നൽകിയത്. 2025-ൽ വിദ്യാഭ്യാസ പെർമിറ്റിന്റെ എണ്ണം 4,37,000 ആയി കുറയ്ക്കുകയാണ് നിലവിലെ നടപടിയിലൂടെ കാനഡയുടെ ലക്ഷ്യം. അതേസമയം 2024-ലെ ആദ്യ ഏഴ് ആഴ്ചകളിൽ മാത്രം 1,75,920 പേർക്ക് കാനഡ സ്റ്റഡി പെർമിറ്റ് നൽകിക്കഴിഞ്ഞു.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*