29 വര്‍ഷത്തിന് ശേഷം ഇറാഖ് അതിര്‍ത്തി തുറക്കാന്‍ ഒരുങ്ങി സഊദി

ജിദ്ദ:ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച ഇറാഖ് അതിര്‍ത്തിയിലെ അരാര്‍ ബോര്‍ഡര്‍ സഊദി തുറക്കുന്നു. ഒക്ടോബര്‍ 15നാണ് അതിര്‍ത്തി തുറക്കുക. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്ത് അടച്ചതായിരുന്നു ഈ അതിര്‍ത്തി.
70 കി.മീ അതിര് പങ്കിടുന്നുണ്ട് സഊദിയുമായി ഇറാഖ്. സദ്ദാം ഹുസൈന്റെ ഭരണ കാലത്തുള്ള കുവൈത്ത് അധിനിവേശത്തിനിടെയാണ് സഊദിയും ഇറാഖും തമ്മിലുള്ള ബന്ധമുലഞ്ഞത്. അന്ന് അടച്ചതാണ് സഊദിയിലെ അരാറിലെ പ്രധാന അതിര്‍ത്തി.
കര്‍ബലയിലേക്ക് നീളുന്നതായിരുന്നു ഈ പാത. ഇതാണിപ്പോള്‍ തുറക്കാന്‍ പോകുന്നത്. 1990ല്‍ അടച്ചു പൂട്ടിയ ഈ പാത തുറക്കുക ഒക്ടോബര്‍ 15നാണ്. ഇതോടെ സഊദിയും ഇറാഖും തമ്മിലുള്ള അകലം എല്ലാ നിലയിലും കുറയും. നേരത്തെ തന്നെ ഇറാഖുമായി വിവധ പദ്ധതികള്‍ സഊദി പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ സഊദി അംബാസിഡറാണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*