ഹജ്ജ്, ഉംറ നടത്തിപ്പ് സഊദി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

റിയാദ്: വിവിധ വകുപ്പുകള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ സഊദി ഭരണകൂടം നേരിട്ട് നടത്തിയിരുന്ന ഹജ്ജ്, ഉംറ നപടികളും സ്വകാര്യ വല്‍ക്കരിക്കുമെന്നു റിപ്പോര്‍ട്ട്.

സാമ്പത്തിക വികസന കൗണ്‍സില്‍ അംഗീകാരം നല്‍കിയ കിരീടാവകാശിയുടെ നിര്‍ദ്ദേശത്തില്‍ വിവിധ മേഖലകളില്‍ ഹജ്ജും ഉംറയും ഉള്ളതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കലാണ് ലക്ഷ്യമിടുന്നതെങ്കിലും സ്വകാര്യ വല്‍ക്കരണത്തിനു അംഗീകാരം ലഭിച്ച 14 മേഖലകളില്‍ നിന്നായി 400 കോടി റിയാലാണ് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ക്കുമാണ് ഇതുവഴി തുറക്കുക. സഊദിയുടെ മുഖഛായ മാറ്റുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ സ്വകാര്യ വല്‍ക്കരിക്കാന്‍ കിരീടാവകാശി നിര്‍ദേശം മുന്നോട്ടുവച്ചത്. ഊര്‍ജം, ഗതാഗതം, വാര്‍ത്താ വിനിമയം, പെട്രോകെമിക്കല്‍, സാമ്പത്തിക മേഖലയിലടക്കം രാജ്യത്ത് മികച്ച സാങ്കേതിക വിദ്യയിലൂടെ പുതിയ സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിക്കുകയും ആരോഗ്യ രംഗത്ത് മികച്ച സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുകയും ചെയ്യും.

സ്വകാര്യവല്‍ക്കരണത്തിലൂടെ ഹജ്ജ്, ഉംറ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നും കണക്കു കൂട്ടുന്നുണ്ട്. അതോടൊപ്പം മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ തഴയാനുമാകും.

About Ahlussunna Online 1162 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*