പൗരത്വ രജിസ്റ്റർ: അസമിലെ ഏക വനിതാ മുഖ്യമന്ത്രിയും പട്ടികയ്ക്ക് പുറത്ത്!

ദിസ്പുര്‍: പൗരത്വ രജിസ്റ്റര്‍ കരട് പട്ടികയില്‍ അസമിലെ ഏക വനിതാ മുഖ്യമന്ത്രിയായ അനോവറ തൈമൂര്‍ പട്ടികയ്ക്ക് പുറത്ത്. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സി (എന്‍.ആര്‍.സി) ല്‍ അനോവറയുടെ പേരില്ല.

ഓസ്‌ട്രേലിയയില്‍ മകനോടൊപ്പം താമസിക്കുകയാണ് ഇപ്പോള്‍ അനോവറ. കുടുംബത്തിനു വേണ്ടി ബന്ധുക്കളോട് അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മകന്‍ പ്രതികരിച്ചു. ലിസ്റ്റില്‍ വരാത്തതിന് മറുപടി നല്‍കുമെന്നും വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നും മകന്‍ പറഞ്ഞു.

ജൂലൈ 30നാണ് അസമില്‍ 40 ലക്ഷം പേരെ പുറത്തുനിര്‍ത്തിക്കൊണ്ട് എന്‍.ആര്‍.സി കരടു പട്ടിക പുറത്തുവിട്ടത്. ഇത് വലിയ വിവാദമായി പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് മുന്‍ മുഖ്യമന്ത്രിക്കു പോലും പട്ടികയില്‍ സ്ഥാനമില്ലെന്ന വാര്‍ത്തവരുന്നത്.

മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബവും പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സഹോദരന്‍ ലഫ്. ഇക്‌റാമുദ്ദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാഉദ്ദീന്‍ അലിയാണ് പരാതിയുമായി രംഗത്തെത്തിയത്.

എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് അന്തിമപട്ടികയല്ലെന്നും പരാതികള്‍ നല്‍കാന്‍ അവസരമുണ്ടെന്നുമാണ് സെന്‍സസ് കമ്മിഷണറുടെ വിശദീകരണം.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*